Time Pass

Thursday, September 20, 2007

വെളുപ്പ്

“നിന്റെ വീടെവിടെയാ?”ബ്രോക്കര്‍ വാസുവിന് മുന്നൂറ് രൂപ കൊടുത്ത് പറഞ്ഞു വിട്ട ശേഷം മുറിയുടെ കതക് ഉള്ളില്‍ നിന്നടച്ചു കൊണ്ട് ഞാനവളോ‍ടു ചോദിച്ചു
അവള്‍ ഏതോ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു .ബനിയന്‍ ഊരി കട്ടിലില്‍ ഇടവേ ബനിയന്റെ തൂവെള്ള നിറത്തിനു നേരെ എതിര്‍ നിറമുള്ള എന്റെ ശരീരത്തിലെ ഇല്ലാ‍ത്ത മസിലുകള്‍ ഒന്നു പെരുപ്പിക്കാന്‍ ഞാന്‍ വ്രുഥാ ശ്രമിച്ചു
‘നിക്കാണെങ്കില്‍ സംസ്ക്കാരവും ആഭിജാത്യവും ഇല്ലാത്തവരുമായി ബന്ധപ്പെടുന്നതു പോയിട്ടു സംസാരിക്കുന്നതു പോലും ഇഷ്ടമല്ല” ഒരു സിഗരട്ട് കത്തിച്ച് , പുക അവളുടെ നേരെ ഊതിക്കൊണ്ട് ഞാന്‍ പറഞ്ഞു
വെറുതെ എന്നെ ഒന്നു നോക്കിയ ശേഷം അവള്‍ എനിക്കു പുറം തിരിഞ്ഞു നിന്ന് ചുരിദാര്‍ ഊരി അയയില്‍ വിരിച്ചു
എല്ലുകള്‍ തെളിഞ്ഞതെങ്കിലും അവളുടെ വെളുത്ത ശരീരത്തെ ഞാന്‍ തെല്ലു അസൂയയോടെ നോക്കി
‘സംവരണമാണെങ്കിലും അല്ലെങ്കിലും പ്രീഡിഗ്രി പാസ്സായ ഉടന്‍ തന്നെ എനിക്കു ജോലി കിട്ടി നല്ല ശമ്പളവും കിട്ടുന്നുണ്ട്’
പതിയെ അവളുടെ അരികെ ചെന്ന് അവളെ ഞാനെന്റെ കരവലയത്തിലാക്കി
‘എന്റെ കൂടെ ഒരു രാത്രി കഴിയാന്‍ വന്ന നിന്നോട് വിദ്യാഭ്യാസത്തെ പറ്റിയും കുടുംബ മഹിമയെ പറ്റിയും ഒക്കെ ഞാനെന്തിനു പറയണം?’
ചിരിച്ചു കൊണ്ട് ഞാന്‍ സിഗരെട്ട് തറയില്‍ ഇട്ട് ചവിട്ടി അരച്ചു
“പത്താം ക്ലാസ്സ് വരെയെങ്കിലും പഠിക്കാന്‍ ശ്രമിച്ചോ നീ?”
വെറുതേ ഞാന്‍ ചോദിച്ചു
“ഉവ്വ ശ്രമിച്ചു” അവള്‍ പറഞ്ഞു
“തുടര്‍ന്നു പഠിക്കായിരുന്നില്ലേ? ഈ ഗതി വരില്ലായിരുന്നല്ലോ? ഞാന്‍ ചിരിച്ചു
‘തുടര്‍ന്നും പഠിച്ചു’ അവള്‍ മൊഴിഞ്ഞു
“പ്രീഡിഗ്രി തോറ്റപ്പോ നിര്‍ത്തിക്കാണും” ഞാന്‍ ആത്മഗതം പോലെ പറഞ്ഞു
ഞാന്‍ കിതച്ചു തുടങ്ങിയിരുന്നു
“ഇല്ല എം എസ്സ് സിക്കു ഫസ്റ്റ് ക്ലാസ്സ് ഉണ്ട് ,എം എസ്സ് ഡബ്ലിയുവിനു സെക്കന്‍ഡ് ക്ലാസ്സുണ്ട് ,കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്തു“
“ പക്ഷെ ജോലിയൊന്നും കിട്ടിയില്ല ഞാ‍നൊരു സവര്‍ണ്ണയാണ്”
അവജ്ഞ നിറഞ്ഞ ഒരു ചിരി അവള്‍ എന്റെ നേരെ എറിഞ്ഞു
അതു കാ‍ണാതെയിരിക്കാന്‍ ഞാന്‍ മുഖം ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചു

23 comments:

സുല്‍ |Sul said...

നന്ദുവേ
സൂപ്പറാണല്ലോ.
ആറ്റിക്കുറുക്കി കുറിക്കു കൊള്ളുന്ന രീതിയിലുള്ള എഴുത്ത്. ഇഷ്ടമായി.

-സുല്‍

ശ്രീ said...

നന്നായിരിക്കുന്നു. നല്ല ആശയം തന്നെ
:)

അതുല്യ said...

അവര്‍ണ്ണരും സവര്‍ണ്ണരും,ദളിതും ഒക്കെ അവിടെ നില്‍ക്കട്ടെ. സര്‍ക്കാരു ജോലി മാത്രമാണോ ജോലി? ഇത്രേം പഠിച്ചിട്ട് അത് തിരിച്ചറയാതിരിയ്കുമോ?

എന്തായാലും ഇപ്പോ അവളു ചെയ്യണ പണി, ചൊവ്വല്ലാന്ന് പറഞേക്ക്. പുല്ല് വെട്ടിയാലും കഞി കുടിച്ചൂടേ? അല്ല അലച്ചിലില്ലാതെ,മൂലധനമിറക്കാതെ തന്നെ പണിയണന്നോ മറ്റോ MSW യില്‍ പഠിപ്പിച്ചോ ആവോ.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
തുടരുക

Anonymous said...

ഇത് കലക്കി,
വെടിക്കെട്ട് കഥ:)
അതുല്യേച്ചിയുടെ കമന്റും ഇഷ്ടപ്പെട്ടു MSW കഴിഞ്ഞവള്‍ ഇതിലും വല്യ സമൂഹിക സേവനം വേറെയേതെന്നു ചിന്തിച്ചാല്‍ കുഴപ്പം പറയാന്‍ പറ്റില്ലാലോ

കുഞ്ഞന്‍ said...

നന്ദൂ..
ഒന്നു പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായനസുഖം കൂടുതലായേനെ...

ഇത്രയും പഠിപ്പുള്ള അവളെ ചാണകം തൂത്ത ചൂലുകൊണ്ട് അടിക്കണം,അതുല്യാമ്മ പറഞ്ഞതുപോലെ പുല്ല് വെട്ടിയിട്ടാണെങ്കിലും...അപ്പോള്‍ ആഭിജാത്യം അനുവദിക്കില്ലാല്ലെ...വലിച്ചെറിയൂ ആഡ്യത്യം..

വേണു venu said...

കഥ അവിശ്വസനീയമാണു്.
പക്ഷേ കഥ പറയുന്ന കഥയില്‍‍ കഥയുണ്ടു് ,കഴമ്പുണ്ടു്.
ആശംസകള്‍‍.:)

മയൂര said...

കഥയുള്ള ഒരു കഥ...നന്നായിട്ടുണ്ട്...

ഏറനാടന്‍ said...

നന്ദുവേട്ടാ ഇതാണ്‌ കഥ, ബ്ലോഗുലകത്തെ എല്ലാ ബുജികളും മനസ്സിലാക്കട്ടെ എന്താണ്‌ എങനെയാണ്‌ കഥ രചിക്കേണ്ടതെന്ന്‌, വായിക്കാന്‍ കഴമ്പുള്ള കഥ എന്താണെന്നും അറിയട്ടെ.. കാരണം ഒരുത്തന്റെ കഥ വായിച്ച് തല ചൊറിഞുകൊണ്ടാണിവിടെ വന്നത്. സൂപ്പറായിട്ടോ.. ഇവിടെയൊക്കെതന്നെയുണ്ടല്ലേ.. :)

Mr. K# said...

കൊള്ളാം. msw ഇല്ലായിരുന്നെങ്കില്‍ കഥ കുറച്ചു കൂടി വിശ്വസനീയമായേനെ :-) അതുല്യേച്ചി പറഞ്ഞത് ഒന്നു കൂടി പറഞ്ഞിരിക്കുന്നു.

കാടോടിക്കാറ്റ്‌ said...

രാജാവു തുണിയുടുത്തിട്ടില്ലെന്നു പണ്ടു വിളിച്ചു പറഞ്ഞ കുട്ടി നന്ദു വായിരുന്നൂ!

പക്ഷെ അതുല്യയുടെ ചോദ്യ്ങ്ങള്‍ ഞാനും ചോദിച്ചു പോകുന്നു.

keep it up.

കാളിയമ്പി said...

ഈ എഴുത്തിലെ വ്യക്തമായ രാഷ്ട്രീയം ഇതിനെ ഒരു കഥയെന്ന നിലയില്‍ നിന്ന് മാറി വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നു.

അതുലേച്ചി ചോദിച്ചതു തന്നെ. മാത്രമല്ല എന്തു ഡിഗ്രിയില്ലെങ്കിലും (കമ്പ്യൂട്ടറോ, എം എസ് ഡബ്ല്യൂവോ , എം എസ് സീ യോ
)...ഒന്നുമില്ലെങ്കിലും മനുഷ്യര്‍ക്ക് ചെയ്യാന്‍ ‌കഴിയുന്ന ധാരാളം തൊഴിലുകള്‍ നാട്ടിലുണ്ട്.

ലൈംഗികതൊഴില്‍ അത്ര നല്ലതല്ലെന്ന തോന്നലും ഇല്ല. അത് തിരഞ്ഞെടുക്കുന്നവര്‍ക്കും അത് വാങ്ങുന്നവര്‍ക്കും അത് മോശമാണെന്ന് തോന്നിയാല്‍ അതായി..അല്ല അത് ഇഷ്ടപ്പെട്ട് ചെയ്യുന്നതാണേങ്കില്‍ എന്തിനെതിര്‍ക്കണം?അതും പഠിച്ചിട്ട് ചെയ്യണം.:) ആണായാലും പെണ്ണായാലും.

എസ് എല്‍ എല്‍ സീ കഷ്ടിച്ച് പാസായി ജോലിചെയ്യുന്ന/ വിപ്ലാവ പാര്‍ട്ടിയുടേ നേതവായി നടക്കുന്ന ഇന്‍ഫീരിയോരിട്ടി കോമ്പ്ലക്സുള്ള അവര്‍ണ്ണനും വലിയ പഠിപ്പുകഴിഞ്ഞ് ജോലിയില്ലാതെ ചെക്കനെ കിട്ടാതെ നരച്ച് കോവിലകത്ത് നിന്ന് വേശ്യാവൃത്തിചെയ്യുന്ന സവര്‍ണ്ണയുമൊക്കെ ക്ലീഷേ ആയില്ലേ നന്ദൂ..ആവനാഴി, ആര്യന്‍ സിനിമയൊക്കെയെടുത്ത സമയത്ത് ആ വികാരമൊക്കെ മൂര്‍ധന്യത്തിലായിരുന്നു..പത്തിരുപത് കൊല്ലം കഴിഞ്ഞില്ലേ?

ദാരിദ്ര്യം ..അത് സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും വന്നുപെട്ടാല്‍ ഏത് ദുരിതത്തെക്കാളും ദുഖത്തെക്കാളും വലുത്.സംശയമില്ല.

പക്ഷേ എന്റെ നാട്ടില്‍ ചാലക്കരയിലെ പൊലക്കുടികള്‍ മാത്രമാണ് ഇന്നും ഓലമേഞ്ഞതായുള്ളത്..കോരിച്ചൊരിയുന്ന മഴയത്ത് കീറിയ പ്ലാ‍സ്റ്റിക് പടുതകള്‍ അവര്‍ ഓലപ്പുരകള്‍ക്ക് മുകളീലിട്ട് മഴയെ തടുക്കും. ഒരു നായരും ഈഴവനും അങ്ങനെ ജീവിയ്ക്കുന്നില്ല. പഞ്ചായത്തിന്റെ വീടുകളുടെ/കക്കൂസിന്റെ ആനുകൂല്യങ്ങള്‍ പോലും അവരിലെത്തുന്നില്ല.അവരിലെ പെണ്ണുങ്ങളിന്നും നാലു കിലോമീറ്റര്‍ നടന്ന് അണ്ടിയാപ്പീസില്‍ പോകുന്നു.അവരുടേ പുരുഷന്മാരിന്നും കട്ടപ്പണിയ്ക്ക് പോകുന്നു. എന്താന്നറിയില്ല അവരുടേ കുട്ടികള്‍ മാത്രമാണ് ഇന്നും ചെരുപ്പുകളിടാതെ പള്ളിയം സ്കൂളില്‍ പഠിയ്ക്കാന്‍ വരുന്നത്...നമ്മള്‍ അറുപത് കൊല്ലക്കാലം സംവരണമെന്ന ഔദാര്യം വച്ച് നീട്ടിയിട്ടും അവരിന്നും നമ്മളായില്ലല്ലോ നന്ദൂ? എന്താവും കാരണം?

ആവോ?.. ഞാന്‍ ജീവിയ്ക്കുന്നത് ഇന്നും ഇരുപത്കൊല്ലം മുന്‍പത്തെ ഐ വീ ശശിയുടേയും പ്രീയദര്‍ശന്റേയും കേരളത്തിലാവൂല്ല..

rajesh said...

പിന്നോക്ക വിഭാഗം" എന്നു പറയുന്നത്‌ ഒരു vote bank ആണ്‌ അതുകൊണ്ടാണല്ലോ ഇത്രയും വര്‍ഷം ആയിട്ടും അവരെ പൊങ്ങി വരാന്‍ സമ്മതിക്കാതെ "അവര്‍ക്കു വേണ്ടി " നിത്യവും പോരാടി നല്ല നിലയില്‍ എത്തുന്ന ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ നാട്ടില്‍ വേരു പിടിച്ച്‌ നില്‍കുന്നത്‌.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ ധാരാളം "പിന്നോക്ക " വര്‍ഗ്ഗക്കാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ക്ക്‌ "മുന്നേറുവാന്‍ "അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ്‌ എല്ലാവരും കൂടിച്ചേര്‍ന്ന് reservation കൊണ്ടുവന്നെത്‌ എന്നുമാണ്‌ നമ്മള്‍ വായിച്ചറിഞ്ഞിരിക്കുന്നത്‌. നല്ല ആശയം പക്ഷേ തെറ്റുപറ്റിയത്‌ അതിനു ശേഷമാണ്‌. എവിടം വരെ പൊക്കണം എന്നാരും ഉറപ്പിച്ചു പറഞ്ഞില്ല അല്ലെങ്കില്‍ ഏത്‌level കഴിഞ്ഞാല്‍ ഈ പൊക്കല്‍ നിര്‍ത്തണം എന്ന് പറയാന്‍ ആര്‍ക്കും ചങ്കൂറ്റം ഇല്ലായിരുന്നു.

http://samvaranam.blogspot.com/

നന്ദു കാവാലം said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി.ഓരോരുത്തരുടെയും മറുപടി വളരെ അര്‍ഥവത്തായിരിക്കുന്നു. മാത്രമല്ല, വായനയെ ഇത്ര ഗൌരവമായി കാണുന്ന നിങ്ങളെയൊക്കെ കാ‍ണുമ്പൊ എന്താ ഒരു സുഖം.
ഇനി എന്റെ മറുപടികള്‍.
ആദ്യമായി വായിച്ചഭിപ്രായം കുറിച്ച സുല്‍നും ശ്രിക്കും ബാജി ഓടംവേലിക്കും,സാജനും വേണുജിക്കും പ്രിയ സാലിക്കും,മയൂരയ്ക്കും,കുതിര വട്ടനും ഷീലച്ചേച്ചിക്കും , കുഞ്ഞനും പിന്നെ വളരെ നല്ല രീതിയില്‍ ഇന്നത്തെ കാലത്തെ വിമര്‍ശിച്ച അംബിക്കും രാജേഷിനും പിന്നെ അതുല്യയ്ക്കും നന്ദി. നിങ്ങളെയൊക്കെ പേരു വിളിക്കാമൊ എന്നെനിക്കറിയില്ല, കാരണം എന്റെ പ്രായം 44 വയസ്സ്.
നമുക്കു ഒരു 29 വര്‍ഷം പുറകോട്ടു പോകാം.
എന്റെ അപ്പൂപ്പന്‍ നമ്പൂതിരി അദ്ദേഹം ആദ്യം വിവാഹം കഴിച്ചതു എന്റെ അമ്മൂമ്മയായ നായര്‍ സ്ത്രീയെ. പിന്നെ അവരുടെ കാല ശേഷം ഒരു വേളി കഴിച്ചു. ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ പ്രത്യേകം പാചകം ചെയ്താണു അപ്പൂപ്പന്‍ കഴിച്ചിരുന്നതു.
അതുമവിടെ നില്‍ക്കട്ടെ.
എന്റെ ഒരു അടുത്ത ബന്ധു(പേരെഴുതില്ല)തന്റെ മകന്‍ ഡോക്ടര്‍ അല്ലെങ്കില്‍ ഐ എ എസ്
ഇനി നിവ്രുത്തി ഇല്ലെങ്കില്‍ മാത്രം എഞ്ചിനിയര്‍..ആകണം എന്നാഗ്രഹിച്ചു.
എസ് എസ് എല്‍ സി ക്ക് മൂന്നാം റാങ്ക്. പ്രീഡീഗ്രിക്കു 90 %, ബി എസ്സ് സി ക്ക് 87% ശേഷം എം എസ് ഡബ്ലിയു വിനു കൊച്ചിന്‍ ഊണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.(1984 ആയി)
കക്ഷി നല്ല മാര്‍ക്കോടെ പാസ്സായി. ജോലിക്ക് ഓഫറുകള്‍ വന്നു. പുള്ളിയുടെ തന്തപ്പടി കൈക്കൂലി കൊടുത്തു ജോലി നേടണ്ട എന്നു പിടിവാശി പിടിച്ചിടത്തൊക്കെ മറ്റുള്ളവര്‍ ജോലി നേടി.
മാനസ്സികമായി തകര്‍ന്ന കക്ഷി 1988 വരെ കളമശ്ശേരിയില്‍ ഓട്ടോ ഓടിച്ചു നടന്നിരുന്നു.പുകവലിയും മദ്യപാനവും ക്രിമിനല്‍ കുറ്റമായി കണ്ടിരുന്ന ഞങ്ങളുടെ തറവാട്ടില്‍ ഇതൊക്കെയായി അയ്യപ്പ പണിക്കര്‍ അമ്മാവന്റെയും മറ്റും മുന്നിലൂടെ പുള്ളി നടന്നു.
പിന്നെയെപ്പഴോ എറണാകുളം കോഴിക്കോട് ദേശീയ പാതയുടെ വക്കത്തുള്ള ഒരു കൊച്ചു സ്ഥാപനത്തില്‍ ക്നാര്‍ക്കായി കൂടി അവന്‍.
എവിടെയാണ് ആര്‍ക്കാണ് തെറ്റു പറ്റിയത് എന്നാര്‍ക്കും അറിയില്ല.അറിയാന്‍ അരെങ്കിലും ശ്രമിച്ചോ എന്നും അറിയില്ല.ബ്രിട്ടീഷു കാരുടെ ഭരണം. നമ്പൂതിരിമാരുടെ സവര്‍ണ്ണാധിപത്യം, ഇതിനൊക്കെ ഇടയിലൂടെ കയറിപ്പോയ കമ്യൂണിസം ഞങ്ങള്‍ ബൂര്‍ഷ്വാകളുടെ വയലെല്ലാം വെട്ടി നിരത്തിയപ്പോള്‍ തരിശായതു വയലുകള്‍ മാത്രമല്ല, അവിടെ അര വയറിലോ കാല്‍ വയറിലോ പണിയെടുത്തിരുന്നവരുടെ മനസ്സുകളും, മേഞ്ഞിരുന്ന പൈക്കളുടെ , റാകി പറന്നിരുന്ന തത്തകളുടെ, പ്രാവുകളുടെ, ഇണ ചേര്‍ന്നു പ്രക്രുതിക്കു ആയുസ്സു കൂട്ടിയിരുന്ന ചേരകളുടെ, മാക്രികളുടെ, പിന്നെ കുണുങ്ങി നടന്നിരുന്ന താറാവുകളുടെ എല്ലാം സ്വപ്നങ്ങളാണ്.
അതുല്യയുടെ അപേക്ഷ പ്രകാരം പുല്ലു പറിക്കാന്‍ ഞാന്‍ അവനോടു ചോദിക്കും മുന്‍പെ സംശയിക്കട്ടെ...പറിക്കാന്‍ പുല്ലെവിടെയാ കാണുക? അതാര്‍ക്കാ വിക്വ? എന്റെ കഥാ നായിക, സര്‍ക്കാര്‍ ജോലി വേണമെന്നു നിര്‍ബന്ധം പിടിച്ചിരുന്നോ? മൂത്തു നരച്ച ചേച്ചിമാരും ചവക്കാന്‍ വെറ്റിലക്കു പകരം വൈക്കോലും മെഡിസിനു പഠിക്കാന്‍ പറ്റ്യ ബോഡിയുമായി ജീവിച്ചും മരിച്ചും ഇരിക്കുന്ന “സവര്‍ണ്ണ”അപ്പൂപ്പന്മാരും ഉള്ള കുടുംബത്തിലെ പെണ്‍കുട്ടിക്ക് ജോലി , ഇന്നു സ്വപ്നം മാത്രമാണ്. സീരിയല്‍ മോഹം പൂണ്ട
കിളിരൂരിലെ പെണ്‍കുട്ടിക്കു ക മ്യൂണിസം നല്‍കിയതെന്തു പാഠമാണ്? സൂര്യനെല്ലി പെണ്‍കുട്ടി കന്യകത്വം നഷ്ടമാക്കിയതു പ്രേമത്തില്‍ വിശ്വസിച്ചതിനാലാണ്. വിതുര പെണ്‍കുട്ടിയെ വഞ്ചിച്ചവരില്‍ സമൂഹത്തിലെ പ്രമുഖരുണ്ടായിരുന്നു(എല്ലാരും രക്ഷപ്പെട്ടു) ഇവര്‍ക്കൊക്കെയും പറിക്കാന്‍ പുല്ലു തികയില്ല കേരം നിറഞ്ഞ കേരളത്തില്‍.മൂലധനമിറക്കാതെയല്ല ചേച്ചി , ആ കുട്ടി പണിക്കിറങ്ങിയത്...ഇന്നത്തെ മെട്രൊ കുട്ടികള്‍, പലതിനും വേണ്ടി ചുമ്മാ ..നഷ്ട്ടപ്പെടുത്തുന്ന ആ മൂലമായ, പ്രധാനമായ ധനം തന്നെ അവള്‍ ഇന്വെസ്റ്റ് ചെയ്തില്ലേ..ഒരു പക്ഷേ അതിന്റെ വില അവളെപ്പോലെ മറ്റാര്‍ക്കറിയാം? വീട്ടിലിരിക്കുന്നവരുടെ വയറു നിറയ്ക്കാന്‍, അസുഖം മാറ്റാന്‍ അടിവയര്‍ നല്‍കേണ്ടി വരുന്നവര്‍ ആ ഇന്വെസ്റ്റ്മെന്റ് നു നല്‍കുന്ന വില “വെറും” നമ്മള്‍ എങ്ങിനെ അറിയാന്‍? വലിയവരുടെ മക്കള്‍ കഞ്ചാവിനു വേണ്ടി അഴിച്ചു കളയുന്ന ജീന്‍സും സ്കര്‍ട്ടും ഇവളുടെ ചുരിദാറും തമ്മില്‍ വ്യത്യാസമില്ലേ?
ഇവള്‍ മാത്രമോ വേശ്യ? എങ്കില്‍ ഞാന്‍ ഇവളെയാണു തൊഴുക. ഇവള്‍ പറയുന്നതാണു കേള്‍ക്കുക. ഞാന്‍ സ്വപ്നത്തില്‍ നിന്നു കഥയെഴുതുന്നവനല്ല. തുറന്നു പറഞ്ഞാല്‍ എന്റെ കഥയിലെല്ലാം അനുഭവങ്ങളുടെ വിയര്‍പ്പു ചാലുകള്‍ കാണും. അതിനു പെര്‍ഫ്യൂമിന്റെ സുഗന്ധത്തേക്കാള്‍ വിയര്‍പ്പിന്റെ ചൂരാണുണ്ടാവുക.അതാണെന്റെ പ്രക്രുതവും പ്രാക്രുതവും പ്രക്രുതിയും.നന്ദി വീണ്ടും എല്ലാര്‍ക്കും

കാളിയമ്പി said...

ആദ്യമായി 44 വയസ്സുള്ളയാളേ പേരു വിളിച്ചതിനു മാപ്പ്....

അങ്ങ് പറഞ്ഞ കാര്യം ശരി തന്നെ.പക്ഷേ അത്തരക്കാരുടേ അവസരങ്ങള്‍ അടിച്ച്മാറ്റിയത് ഏത് അവര്‍ണ്ണനാണ്?

കമ്മ്യ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്ത മഹാപാപമായ ഭൂപരിഷ്കരണം എന്നത് ജന്മിയുടെ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് അവര്‍ണ്ണന് കൊടുക്കണം എന്നായിരുന്നില്ലല്ലോ? ഒരു പരിധിയില്‍ കവിഞ്ഞ സ്വത്തല്ലേ സര്‍ക്കാരിലേയ്ക്ക് പോയത് ..ആ പരിധി വരെ ഭൂമി കൈവശം വയ്ക്കാമായിരുന്നു.അത് കഴിഞ്ഞ്(സര്‍ക്കാരിലേയ്ക്ക് പോയിക്കഴിഞ്ഞ്) ബാക്കിയുള്ള ഭൂമിയുടേ കൈവശക്കാരായ നായര്‍ സവര്‍ണ്ണ കുഞ്ഞുങ്ങളെന്ത് ചെയ്തു?..ഓരോരോ മൂലയായിവിറ്റ് തിന്നു..കേരളത്തിലെ മുക്കിലും മൂലയിലും നടന്നതിതു തന്നെ..ഓരോ മൂലയായി ഭൂമി വിറ്റ് ആഡംബരം കാട്ടി കല്യാണം നടത്തി. അല്ലേല്‍ ദീവാളി കുളിച്ചു. കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫ്യൂ‍ഡല്‍ വ്യവസ്ഥ കഴിഞ്ഞ് വ്യവസായയുഗം വന്നപ്പോള്‍ ഫ്യൂഡലുകളുടെ അവസ്ഥയതുതന്നെയായിരുന്നു.

1800- 1900 ആദ്യ ദശകങ്ങളിലെ ആംഗലേയസാഹിത്യം എടുത്ത് നോക്കിയാല്‍ ഐ വീ ശശിമാരേയും പ്രീയദര്‍ശന്മാരേയും ഒത്തിരി കാണാം. തകര്‍ന്ന ഫ്യൂഡല്‍ കുടുംബങ്ങളും പാതിവെന്ത തൊഴില്‍ ഗ്രൂപ്പുകളും ഇടയ്ക്ക് നിന്ന് കാശുണ്ടാക്കിയ ദല്ലാള്‍ വര്‍ഗ്ഗങ്ങളും.

പിന്നെ അതില്‍ നിന്ന് രക്ഷപെടാന്‍ എന്തായിരുന്നു വഴി? കാലത്തിനൊത്ത് മാറി ചിന്തിയ്ക്കുക. ഉദാരണമ്പറയാം.. ഈ എം എസ് ഡബ്ല്യൂ ഉള്‍പ്പെടേ നൂറായിരം കോഴ്സുകള്‍ നടത്തുന്ന ഒരു കളമശേരിക്കാരനുണ്ട്. രാജഗിരി കോളേജ്..എങ്ങനെയാണത് തുടങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാം. ട്യൂട്ടോരിയല്‍ പോലെ തുടങ്ങി ഇന്ന് അതെത്തിനില്‍ക്കുന്ന വളര്‍ച്ച പരിശോധിച്ചാലെന്ത് ചെയ്യണമെന്ന് മനസ്സിലാകും..എന്റെ നാട്ടിലുള്ള ഒരു നായര്‍ അങ്ങുന്ന് കയ്യിലുള്ള സ്വത്തെല്ലാം (ഭൂപരിഷ്കരണം കഴിഞ്ഞ്) വിറ്റ് കവലയില്‍ കടകള്‍ പണിഞ്ഞു വാടകയ്ക് കൊടുത്തു..അങ്ങുന്ന് മാറി അയാള്‍ മുതലാളിയായി.അത്കൊണ്ട് ഇന്നയാളുടേ ചെറുമക്കള്‍ പോലും സുഖമായി ജീവിയ്ക്കുന്നു.

ആട്ടോ ഓടിച്ച് നടന്നപ്പോള്‍ അയാള്‍ക്ക് ഒരാട്ടോ സ്വന്തമായി വാങ്ങാം. അതിന്റെ ലാഭം കള്ള് കുടിച്ച് കളഞ്ഞില്ലേല്‍ വീണ്ടും ..അതിനെയാണ് എന്റര്‍പ്രെണര്‍ഷിപ്പ് എന്ന് പറയുന്നത്..ഇന്നും അത് നായര്‍ക്കില്ല.എന്ത് കൊണ്ട് ?അവനിലിന്നും പപ്പനാവന്റെ നാലുചക്രമെന്ന ഈഗോ നിലനില്‍ക്കുന്നത് കൊണ്ട്.ആ ഫ്യൂഡല്‍ ചിന്ത..ശ്ശെ ഞാനെങ്ങനെ ആട്ടോ ഓടിയ്ക്കും..ശ്ശെ ഞാനെങ്ങനെ കിളയ്ക്കാന്‍ പോകും എന്ന ചിന്തയുള്ളത് കൊണ്ട്.എം എസ് ഡബ്ല്യൂ കഴിഞ്ഞാല്‍ ആട്ടോ ഓടിയ്ക്കുന്നത് മൊശമെന്ന് കരുതുന്നത് കൊണ്ട്..ഓട്ടോ ഓടിച്ച് നല്ല രീതിയില്‍ കുടുംബം പുലര്‍ത്തുന്നവരെ എത്ര പേരെ എനിയ്ക്കറിയാം..

അപ്പൊ മാന്യമായി കാശുണ്ടാക്കിയ ഈഴവനേയും കൃസ്ത്യാനിയേയും മുസ്ലീമിനേയും അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല..കിട്ടിയ ജോലിനോക്കുന്ന അവര്‍ണ്ണനല്ല ഇതിനെല്ലാം കാരണം.അവനവന്‍ തന്നെ.

അതുല്യേച്ചീ പുല്ല് വെട്ടണമെന്ന് പറഞ്ഞതും അതുദ്ദേശിച്ച് തന്നെ..അല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ പുല്ല് വെട്ടണമെന്നല്ല.

ഞാന്‍ ഏറെ ആരാധിയ്ക്കുന്ന, ഇപ്പോഴും എന്റെ പീ സീ യില്‍ ദേവീ മഹാത്മ്യം ആലപിച്ചുകൊണ്ടിരിയ്ക്കുന്ന കാവാലം ശ്രീകുമാറിനെ മറ്റൊരുദാഹരണമായെടുക്കൂ. അദ്ദേഹം അദ്ദേഹത്തിനു കിട്ടിയ അറിവുകള്‍ , കഴിവുകള്‍ വ്യവസായവല്‍ക്കരിച്ചതു കൊണ്ടല്ലേ ഇന്ന് എല്ലാരുമറിയപ്പെടുന്ന ഒരു സംഗീതജ്ഞനായിരിയ്ക്കുന്നത്..മുറുക്കിച്ചുവപ്പിച്ച് കാവാലത്തെ വീട്ടില്‍ സവര്‍ണ്ണ കുട്ടികള്‍ക്ക്ക് മാത്രം ഫ്രീ സംഗീത ക്ലാസും നടത്തിയിരുന്നിരുന്നെങ്കിലോ?

കാടോടിക്കാറ്റ്‌ said...

ഇതെല്ലാം വായിച്ചപ്പോള്‍ ഓര്‍മ വന്നു-
പണ്ടു, അദ്വൊയ്ദ കര്‍ത്താവായ ആദി ശങ്കരന്റെ മുന്നില്‍ വന്ന ചണ്ടാളനോടു മാ‍റി നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചണ്ടാളന്‍ ചോദിച്ച ചോദ്യം- എന്താണു മാറേണ്ടതു? ശരീരമോ? ആത്മാവോ?

അവര്‍ണനു താന്‍ ചെറിയവനല്ലെന്നും സവര്‍ണനു താന്‍ വലിയവനല്ലെന്നും ഉള്ളിന്റെയുള്ളില്‍ തോന്നും വരെ ഇങ്ങനെയൊക്കെ തന്നെയാവും പോക്ക്. മാന്യമായ ഏതു ജോലിയും ആര്‍ക്കും ചെയ്യാന്നും വരൂ.

പിന്നെ, എഴുത്തുകാരനന്ടെ മനസ്സില്‍ പിറക്കുന്ന characters എന്തു ചെയ്യണന്നു തീരുമാനിക്കുന്നതു വായനക്കാരനല്ലല്ലൊ.

നന്ദൂജി, ഇത്രയും പ്രായമുന്ടെന്നരിയാതെയാ ഞാന്‍ പേരു വിളിച്ചത്ട്ടൊ. അതൊരു തെറ്റൊന്നുമാല്ലല്ലൊ? ഞാന്‍ കുഞ്ഞനുജത്തിയാ.. ചേച്ചി എന്നു വിളിച്ചാലും no pblm. ഇത്തിരി രെസ്പെക്റ്റ് ഇരിക്കട്ടെ.

നന്ദു കാവാലം said...

റസ്പെക്റ്റ് ഇരിക്കട്ടെ. ഷീല ചേച്ചി..വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കു വലിയ വില തന്നെ ഞാന്‍ കൊടുക്കും. അവരാണെന്റെ പ്രചോദനം.നന്ദിണ്ടുട്ടൊ..

ശ്രീവല്ലഭന്‍. said...

Dear നന്ദുജി (പ്രായം വല്യ വ്യത്യാസമില്ല 4yrs kuravaanu),

കഥയില്‍ ചോദ്യമില്ലെന്നറിയാം, കഥ പലര്‍ക്കും ഇഷ്ടപ്പെടുമെന്നുള്ളതില്‍ സംശയമില്ല.കഥ എഴുതിയ രീതി വളരെ ഈഷ്ടപ്പെട്ടു. Subjectum. പക്ഷെ കഥയിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പറയാതെ വയ്യ.ക്ഷമിക്കുമല്ലോ.

ഞാനും കൊച്ചിയില്‍ നിന്നും (കൊച്ചിന്‍ യുനിവേര്‍സിറ്റിയല്ല, Kalamassery Rajagiri College/ MG University) MSW ചെയ്തതാണ്1988ല്‍.1994 വരെ കേരളത്തില്‍ ആകെ 2 കോളേജിലെ MSW ഉണ്ടായിരുന്നുള്ളു- രാജഗിരി കളമശ്ശേരിയും ലയൊള തിരുവനന്തപുരവും. അതിനുശേഷം ശ്രീശങ്കര University യിലും മറ്റു പല 5-8 കോളേജുകളിലും MSW course വന്നു.കൊച്ചിന്‍ യുനിവേര്‍ സിറ്റിയില്‍ ഇപ്പോഴും MSW ഇല്ല.

MSW ചെയ്താല്‍ ജോലി കിട്ടാത്തത് സം വരണം മൂലമാണെന്നതു ഒട്ടും ശരിയല്ല. കാരണം സര്‍ക്കാര്‍ തലത്തില്‍ പോസ്റ്റുകള്‍ വളരെ കുറവാണെന്ന് എല്ലവര്‍ ക്കും അറിയാം (4-5 yrsl 2-3 posts). അതുകൊണ്ടു തന്നെ എല്ലാവരും സര്‍ക്കാരിതര സംഘടനകളില്‍ ജോലി ചെയ്യാനാണു ശ്രമിക്കുക. അവിടെ സംവരണമൊ മാര്‍ക്കോ അല്ല പ്രധാനം. കഴിവാണു പ്രധാനം. 1980കള്‍ മുതല്‍ 92/93 വരെ MSW കഴിഞ്ഞാല്‍ കൈക്കൂലി കൊടുത്താല്‍ ഒരു ജോലിയും കിട്ടുമായിരുന്നില്ല. പിന്നീട് Govt.തലത്തില്‍ കുറച്ചെങ്കിലും പോസ്റ്റ്കള്‍ വരാന്‍ തുടങ്ങി. ഞാനും എന്റെ എല്ല അവര്‍ണ സവര്‍ണ സുഹ്രുത്തുക്കളും ഇപ്പോഴും സര്‍ക്കാരിതര സംഘടനകളില്‍ ജോലി ചെയ്യുന്നു. മിക്കവാറും എല്ലാവര്‍ക്കും തന്നെ പാസ്സായികിഴിഞ്ഞു ഒരു മാസത്തിനകം തന്നെ ജോലി കിട്ടി -അവര്‍ണ സവര്‍ണ വ്യത്യാസമില്ലാതെ(1990 പാസ്സായി).....എന്റെ പല seniors-um juniorsinum പെട്ടെന്നു തന്നെ ജോലി കിട്ടി. കല്യാണമൊക്കെ കഴിഞ്ഞ് ജോലി വേണ്ടെന്നു വച്ച ചില പെണ്‍ കുട്ടി കളൊഴിച്ചു പലര്‍ ക്കും ഇന്നു നല്ല ജോലിയുണ്ട്

അതുകൊണ്ട് താങ്കളുടെ സുഹ്രുത്ത് കഴിഞ്ഞു auto rikshaw ഓടിച്ചെങ്കില്‍ സംവരണമല്ല പ്രശ്നം....അതാണ് പല സവര്‍ ണരുടേയും അടിസ്ഥാന പ്രശ്നം . സംവരണമില്ലെങ്കില്‍ എല്ലാം ശരിയാകുമെന്ന മിഥ്യാ ധാരണ.....MSWവിനെ കുറിച്ച് അറിയാവുന്നതു കൊണ്ട് അവിശ്വസനീയത തോന്നുന്നു.

" കൊള്ളാം. msw ഇല്ലായിരുന്നെങ്കില്‍ കഥ കുറച്ചു കൂടി വിശ്വസനീയമായേനെ :-) " എന്നതിനോട് വളരെ യോജിക്കുന്നു (കുതിരവട്ടന്‍)

ഇതെഴുതികഴിഞ്ഞപ്പോളാണു അമ്പി (ജി) യുടെ അവസാന്‍ കമെന്റ് കണ്ടത്.

" ഈ എം എസ് ഡബ്ല്യൂ ഉള്‍പ്പെടേ നൂറായിരം കോഴ്സുകള്‍ നടത്തുന്ന ഒരു കളമശേരിക്കാരനുണ്ട്. രാജഗിരി കോളേജ്..എങ്ങനെയാണത് തുടങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാം."

ഇദ്ദെഹത്തിന്റെ പല കമന്ട് കളോടും യോജിക്കുന്ന്നു. എങ്ങനെയാ തുടങ്ങിയതെന്ന് എനിക്കറിയില്ല. പക്ഷെ, രാജഗിരിയില്‍ നിന്നും പഠിച്ചതു കൊണ്ട് നല്ല ജോലി കിട്ടി. എന്നെ പോലുള്ള പല നാട്ടുമ്പുറത്ത് കാര്‍ക്കും നല്ല opportunities അവിടെ കിട്ടി. കണക്കു പഠിച്ച ശേഷം തിരുവല്ലയില്‍ കൂടി തെക്കും വടക്കും നടന്നേനെ.ചിലപ്പോള്‍ auto rikshaw ഓടിച്ചു കൊണ്ടൊ, tutorialil പഠിപ്പിചുകൊണ്ടൊ. ഇതൊന്നും നല്ലതല്ലന്നല്ല....

Anonymous said...

കഥയുടെ ആശയം പ്രതിലോമകരമാണെങ്കിലും കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു. നന്ദുവിന്റെ വേവലാതി എനിക്കു മനസ്സിലാകുന്നു. എനിക്ക് ഇക്കോലത്തിലുള്ള ഒരുപാട് സ്നേഹിതന്മാരുണ്ട്. ഈ കൊമ്പ്ലക്സോടെ ജീവിതം നരകിപ്പിക്കുന്ന ഒരു പാട് കുടുംബങ്ങളേയും അറിയാം. വര്‍ത്തമാന കാലവുമായി പൊരുത്തപ്പെടാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ കൂടി നന്ദു എഴുതണം.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

Mr. Writer,

'creation' is one of the best way to express one's knowledge, commitments to the society as well as it is a divine gift...

as a serious observer of Dr. Ayyapapaniker sir, Dr. anand and other lengends in your family and from your land, i feel some low quality standard which leads the reader's thought to a very narrow areas of the author's mind. try to be serious and make your skills (if you wish to be a writer) in an energetic platform.
best of luck.

Prof. Sasikumar, Karimattom

അഭയാര്‍ത്ഥി said...

ആദ്യായിട്ടാല്ലെ ഇപ്പണിക്ക്‌ പോയേ?.
അപ്പണിക്ക്‌ പോവുമ്പോ ടിപ്പണികളൊന്നും ചോയ്ക്കര്‌ത്‌.
നമ്മടെ വിരുതോം അട്ടത്ത്‌ കേറ്റ്വാ , ആദി മൃഗമാവുക.
തറയാവുക വെറും തറ.
പിന്നേപ്പൊ ഒരു വിരുതൊം ഇല്ലാതെ എങ്ങനാ വ്യഭിചരിക്ക്വാ?.
ബേച്ചലര്‍ ഓഫ്‌ പെയറോളജി എന്ന ഗ്രന്ഥം വായിക്കു. ബേച്ചലര്‍മാര്‍ക്കുള്ള എല്ലാ ഉപദേശോണ്ടത്രേ.

ഉണ്ണുമ്പോള്‍ ഉണ്ണുക, പഠിക്കുമ്പോള്‍ പഠിക്കുക, സനയ്സിക്കേണ്ടപ്പോള്‍ സന്യസിക്കുക, .... .

Anonymous said...

Mr. Nandu can become a good writer like Paniker sir, anand and others from his family... let him try...